Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speaker

പ്രതിപക്ഷത്തിന് അധിക സമയം; മന്ത്രിയും സ്പീക്കറും 'കൊമ്പുകോർത്തു'

തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്ക് സ്പീക്കർ അധികസമയം നൽകുന്നുവെന്ന് ആരോപിച്ച് മന്ത്രി എ.പി. അനിൽകുമാർ രംഗത്ത്. പകർച്ചപ്പനിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് പിന്നാലെയുള്ള വാക്കൗട്ട് പ്രസംഗത്തിലാണ് അധികസമയം അനുവദിച്ചുവെന്ന ആരോപണം ഉയർന്നത്.

പ്രതിപക്ഷ നേതാവിന് 15 മിനിറ്റും രണ്ടാം കക്ഷിയുടെ നേതാവിന് ഏഴ് മിനിറ്റും സംസാരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നൽകിയെന്നാണ് മന്ത്രിയുടെ പരാതി. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷ നേതാവിന് വാക്കൗട്ട് പ്രസംഗത്തിന് 10 മിനിറ്റാണ് അനുവദിക്കാറുള്ളതെന്നും ഇത് സഭയിൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം സ്പീക്കറെ നേരിട്ട് അറിയിച്ചു.

എന്നാൽ മന്ത്രിയുടെ ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് 12 മിനിറ്റും കെ.രാജന് അഞ്ച് മിനിറ്റും മാത്രമാണ് സഭയിൽ പ്രസംഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണപക്ഷത്തുനിന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ സമയക്രമം കൃത്യമായി പരിശോധിക്കാമെന്നും സ്പീക്കർ സഭയെ അറിയിച്ചു.

Kerala

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്

 തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

പ്രതിപക്ഷ നിയമസഭാ അംഗത്തിന്‍റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്‍ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷാംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest News

Corehub Up